Pages

Wednesday, January 15, 2014

പരലോകത്തും ഫുട്ബോൾ

ഫുട്ബാൾ കമ്പക്കാരുടെ നാടായ മലപ്പുറത്തെ രണ്ടു സുഹൃത്തുക്കൾ പോക്കരും ബീരാനും. പന്തുകളി എവിടെയുണ്ടെങ്കിലും അവർ ഒരുമിച്ചു പോയി കാണും. പ്രായം ഏറിയതോടെ മക്കളുടെയും  പേരക്കുട്ടികളുടെയും കണ്ണ് വെട്ടിച്ചാണ് കളി കാണാൻ പോക്ക്. മരിച്ചു കഴിഞ്ഞാൽ പരലോകത്ത് ഫുട്ബാൾ കളി ഉണ്ടാവുമോ എന്ന് രണ്ടു പേർക്കും സംശയം. അതിനു പരിഹാരം എന്നോണം രണ്ടു പേരും ഒരു തീരുമാനത്തിൽ എത്തി. ആരാണോ ആദ്യം മരിക്കുന്നത് അയാള് പരലോകത്തെ പന്ത് കളിയുടെ വിവരങ്ങൾ അതീവ രഹസ്യമായി മറ്റെയാളെ അറിയിക്കണം.
നാളുകൾ കഴിഞ്ഞു. ഒരു ദിവസം പോക്കര് മരിച്ചു. കൂട്ടുകാരന്റെ വേർപാടിൽ മനം നൊന്തു കഴിയുകയായിരുന്ന ബീരാന്റെ മുൻപിൽ ഒരു രാത്രി പോക്കര് പ്രത്യക്ഷപ്പെട്ടു. "ബീരാനേ, പരലോകത്തെ പന്തുകളിയെ കുറിച്ച് രണ്ടു കാര്യങ്ങൾ നെന്നോട് പറയാനുണ്ട്‌. ഒന്ന് നെനെക്ക് സന്തോഷം ഉള്ളതും ഒന്ന് ദുഖവും. ഏതു വേണം?"
"ആദ്യം സന്തോഷമുള്ള വാർത്ത പോരട്ടെ"
" സന്തോഷമുള്ള വാർത്ത പരലോകത്തും ഫുട്ബോൾ ഉണ്ടെടാ... സെവൻസ് ടൂർണമെന്റ് വരെ നടക്കുന്നുണ്ട്. സങ്കടമുള്ള വാർത്ത‍ നാളത്തെ കളിയിൽ ലൈൻ റഫറി നീയാണ് ബീരാനേ...."

1 comment: